തിരുവനന്തപുരം: കവിയൂർ പീഡനകേസിലെ ഏക പ്രതി ലതാ നായർ കോടതിയെ നുണപരിശോധനക്ക് സമ്മതം അറിയിച്ചു. കേസ് പരിഗണിക്കുന്ന തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയിൽ ഹാജരായാണ് ലതാ നായർ സമ്മതമറിയിച്ചത്. മുമ്പും സി.ബി.ഐ നുണപരിശോധനക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ, അന്ന് ലതാനായർ സമ്മതം നൽകിയിരുന്നില്ല. കവിയൂർ ശ്രീവല്ലഭ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന നാരായണൻ നമ്പൂതിരിയും കുടുംബവും കൂട്ട ആത്മഹത്യ ചെയ്ത കേസിെല പ്രതിയാണ് ലതാ നായർ. നേരത്തേ സി.ബി.ഐ സമർപ്പിച്ച രണ്ട് അേന്വഷണ റിപ്പോർട്ടിലും നാരായണൻ നമ്പൂതിരി തന്നെയാണ് മകൾ അനഘയെ പീഡിപ്പിച്ചതെന്ന് ആരോപിച്ചിരുന്നു. ഇതിനെതിരെ അനഘയുടെ ഇളയച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയും ക്രൈം പത്രാധിപർ നന്ദകുമാറും ഹരജി നൽകിയിരുന്നു. ലതാനായർ അനഘയെ പ്രമുഖ രാഷ്ട്രീയനേതാക്കൾക്കും മക്കൾക്കും ചില സിനിമാക്കാർക്കും കാഴ്ചവെച്ചതിെൻറ അപമാനത്താലാണ് നാരായണൻ നമ്പൂതിരിയും കുടുംബവും ആത്മഹത്യ ചെയ്തത് എന്നായിരുന്നു അദ്ദേഹത്തിെൻറ കുടുംബാംഗങ്ങളുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.