ആംബുലന്‍സിനുനേരെ ആക്രമണം; ശ്രീവരാഹത്ത് ആര്‍.എസ്.എസ്-ഡി.വൈ.എഫ്.ഐ സംഘര്‍ഷം

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ ആംബുലന്‍സിന് നേരെയുണ്ടായ ആക്രമണത്തെതുടര്‍ന്ന് ശ്രീവരാഹത്ത് ആര്‍.എസ്.എസ്-ഡി.വൈ.എഫ്.ഐ സംഘര്‍ഷം. രണ്ട് കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ക്ക് പരിക്കേറ്റു. മണക്കാട് കൗണ്‍സിലറും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണുമായ സിമി ജ്യോതിഷ്, ശ്രീവരാഹം കൗണ്‍സിലര്‍ മിനി എന്നിവരുള്‍പ്പെടെ ആറ് ബി.ജെ.പിക്കാര്‍ക്കും മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചയോടെ ഡി.വൈ.എഫ്.ഐആംബുലന്‍സിന് നേരെയുണ്ടായ ആക്രമണമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ബി.ജെ.പിക്കാര്‍ നടത്തിയ പ്രതിഷേധമാര്‍ച്ചിനിടെ തമ്പാനൂര്‍ ഓവര്‍ബ്രിഡ്ജിന് സമീപംവെച്ചാണ് ഡി.വൈ.എഫ്.ഐ പെരുന്താന്നി യൂനിറ്റിന്‍െറ ആംബുലന്‍സിന് നേരെ ആക്രമണമുണ്ടായത്. വാഹനത്തിന്‍െറ ഗ്ളാസുകള്‍ തകര്‍ത്ത പ്രവര്‍ത്തകര്‍ ഡ്രൈവര്‍ ഷാജിയെയും കൈയേറ്റം ചെയ്തു. തുടര്‍ന്ന്, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ബി.ജെ.പി പ്രവര്‍ത്തകനെ ആക്രമിച്ച് കൊടികള്‍ നശിപ്പിച്ചതായി പരാതി ഉയര്‍ന്നു. ഇതോടെ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ബി.ജെ.പിക്കാരും സംഘടിച്ചത്തെി. ഇരുവിഭാഗം പ്രവര്‍ത്തകരും നേരിട്ട് ഏറ്റുമുട്ടി. ഇതിലാണ് കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റത്. ഫോര്‍ട്ട് പൊലീസ് സ്ഥലത്തത്തെിയതോടെയാണ് സംഘര്‍ഷത്തിന് അയവ് വന്നത്. തുടര്‍ന്ന് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. സ്ഥിരം സംഘര്‍ഷബാധിത പ്രദേശമായതിനാല്‍ അക്രമം പടരാതിരിക്കാന്‍ ശക്തമായ സുരക്ഷ ഒരുക്കിയതായി സി.ഐ. റജികുമാര്‍ അറിയിച്ചു. അതേസമയം, ആംബുലന്‍സ് ആക്രമിച്ച സംഭവത്തില്‍ ഒരു കൗണ്‍സിലര്‍ ഉള്‍പ്പെടെ പത്തിലധികം പേര്‍ക്കെതിരെ ഡി.വൈ.എഫ്.ഐ പരാതി നല്‍കി. സംഭവത്തില്‍ ഇരുവിഭാഗങ്ങള്‍ക്കെതിരെയും കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.