വട്ടിയൂര്‍ക്കാവ്: എസ്.ഐയെയും അഡീഷനല്‍ എസ്.ഐയെയും വനിതാ സിവില്‍ പൊലീസ് ഓഫിസറെയും മര്‍ദിച്ച ഇരട്ടക്കൊലകേസ് പ്രതി അറസ്റ്റില്‍. വട്ടിയൂര്‍ക്കാവ് നെട്ടയം വേറ്റിക്കോണം ശ്രീനഗര്‍ എസ്.ആര്‍.എ 22ല്‍ നിഷാ ഭവനില്‍ സാജന്‍ എന്ന പ്രിന്‍സിനെയാണ് (24) അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പകല്‍ രണ്ടോടെയായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ശ്രീനഗര്‍ പ്രദേശത്ത് പ്രിന്‍സും സംഘവും നാട്ടുകാരില്‍ ചിലരെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന് അഡീഷനല്‍ എസ്.ഐ അബുല്‍ ഫാസിലിന്‍െറ നേതൃത്വത്തില്‍ സംഘം സ്ഥലത്തത്തെിയതോടെ പ്രിന്‍സിനൊപ്പം ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. പ്രിന്‍സ് സമീപത്തെ ഇയാളുടെ വീട്ടില്‍ ഓടിക്കയറി കതകടച്ചു. തുടര്‍ന്ന് പേരൂര്‍ക്കട സബ് ഇന്‍സ്പെക്ടര്‍ പ്രേംകുമാറും സംഘവുമത്തെി. പ്രിന്‍സിനെ വീടിനു പുറത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെ എസ്.ഐയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങുകയും മര്‍ദിക്കുകയും ചെയ്തു. ഇതിനിടെ എ.എസ്.ഐ ഹര്‍ഷനെയും വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ എ. നസീഹത്തിനെയും പ്രതിയും വീട്ടിലുണ്ടായിരുന്ന ചില സ്ത്രീകളും ചേര്‍ന്ന് മര്‍ദിച്ചു. ഒടുവില്‍ ബലം പ്രയോഗിച്ച് പൊലീസ് സംഘം കീഴ്പ്പെടുത്തുകയായിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെ പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.