ആറ്റിങ്ങല്‍: ഓട്ടോ ഡ്രൈവറെ വെട്ടിപ്പരിക്കേല്‍പിച്ച പ്രതിയെ നാട്ടുകാര്‍ കീഴ്പ്പെടുത്തി പൊലീസിലേല്‍പിച്ചു. ചിറയിന്‍കീഴ് ആനത്തലവട്ടം കോയിക്കല്‍വീട്ടില്‍ രഞ്ജിത്തിനെയാണ് (34) വെട്ടിപ്പരിക്കേല്‍പിച്ചത്. ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. കടയ്ക്കാവൂര്‍ ചെക്കാലവിളാകം ജങ്ഷനില്‍ ഓട്ടോ ഡ്രൈവറാണ് രഞ്ജിത്ത്. സ്റ്റാന്‍ഡില്‍ ഓട്ടോയില്‍ ഇരിക്കവേയാണ് വെട്ടുകത്തിയുമായത്തെിയ തെക്കുംഭാഗം സ്വദേശി പ്രസാദ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രഞ്ജിത്തിനെ ആക്രമിച്ചത്. ഓട്ടോയില്‍നിന്ന് പിടിച്ചിറക്കി വെട്ടുകയായിരുന്നു. വെട്ടുതടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുകൈകളിലും വെട്ടേറ്റു. ഇതിനുശേഷം ഓട്ടോ ഡ്രൈവര്‍മാരെയും നാട്ടുകാരെയും പ്രതി വെല്ലുവിളിച്ചു. കൈയില്‍ വെട്ടുകത്തി ഉണ്ടായിരുന്നതിനാല്‍ എല്ലാവരും ഭയന്നുമാറിനിന്നു. ഈ സമയം വെട്ടേറ്റ രഞ്ജിത്ത് റോഡില്‍ ചോരവാര്‍ന്ന് കിടക്കുകയായിരുന്നു. 10 മിനിറ്റിന് ശേഷം നാട്ടുകാര്‍ പ്രതിയെ വളഞ്ഞ് കീഴ്പെടുത്തി. അപ്പോഴേക്കും പൊലീസും സ്ഥലത്തത്തെിയിരുന്നു. രഞ്ജിത്ത് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നാട്ടുകാര്‍ പിടികൂടിയ പ്രസാദിനെ കടയ്ക്കാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.