ചെന്നൈ പ്രളയദുരിതം: മരുന്ന് വിതരണം ഇന്നു മുതല്‍ –മന്ത്രി

തിരുവനന്തപുരം: ചെന്നൈയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് കേരള സര്‍ക്കാര്‍ അയച്ച 15 ലക്ഷം രൂപയുടെ ആദ്യഘട്ടം മരുന്നുകളും അനുബന്ധ സാമഗ്രികളും ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍ മുഖേന സൈക്ളോ ഫിനാക് സോഡിയം, വൈറ്റമിന്‍ ബി കോംപ്ളക്സ്, പാന്‍േറാപ്രസോള്‍, സിനാറസിന്‍ മുതലായ ഗുളികകള്‍, 21 S ബ്ളീച്ചിങ് പൗഡര്‍, പതിനായിരം ജോടി ഗ്ളൗസുകള്‍ എന്നിവയാണ് ചെന്നൈയിലേക്ക് അയച്ചിട്ടുള്ളത്. വിതരണത്തിനുള്ള ആദ്യ ബാച്ച് മരുന്ന് മന്ത്രി കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ജി.ആര്‍. ഗോകുലിന് കൈമാറി. അണ്ണാശാലയിലെ പബ്ളിക് ഹെല്‍ത്ത് ആന്‍ഡ് പ്രിവന്‍റീവ് മെഡിസിന്‍ ഡയറക്ടറുടെ ഓഫിസില്‍ എത്തിക്കുന്ന ഇവയുടെ സംഭരണവും വിതരണവും ചെന്നൈയിലെ നോര്‍ക്ക സെല്ലിന്‍െറ മേല്‍നോട്ടത്തിലാണ്. കേരള ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചെന്നൈയിലുണ്ട്. തമിഴ്നാട് ആവശ്യപ്പെടുന്ന മുറക്ക് പകര്‍ച്ചവ്യാധി നിയന്ത്രണത്തിനാവശ്യമായ സഹായത്തിനും തയാറാണെന്ന് മന്ത്രി അറിയിച്ചു. മരുന്ന് കൈമാറുന്ന ചടങ്ങില്‍ ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചുമതലയുള്ള ഡോ. ആര്‍. രമേഷ്, കെ.എം.എസ്.സി.എല്‍ ക്വാളിറ്റി കണ്‍ട്രോള്‍ മേധാവി ഫെലിക്സ് ജോസഫ്, വിതരണവിഭാഗം മാനേജര്‍ വിമല്‍ അശോക് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.