വടക്കാഞ്ചേരി: അത്താണി റെയിൽവേ മേൽപാലം-മെഡിക്കൽ കോളജ് റോഡിലെ യാത്രാക്ലേശത്തിന് പരിഹാരമാകുന്നു. ഏറെക്കാലമായി റോഡ് കുണ്ടും കുഴിയുമായി തകർന്ന നിലയിലായിരുന്നു. പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം ടാറിങ് പണികൾ തുടങ്ങി. മെഡിക്കൽ കോളജ് നെഞ്ചുരോഗ ആശുപത്രി വരെ 2.3 കോടി രൂപ െചലവിൽ ബി.എം ബി.സി മോഡൽ ടാറിങ് നടത്തിയാണ് റോഡ് സഞ്ചാരയോഗ്യമാക്കുന്നത്. പ്ലാസ്റ്റിക് ഉപയോഗിച്ച് ടാറിങ് നടത്തിയ റോഡ് തുറന്നു മുളങ്കുന്നത്തുകാവ്: പ്ലാസ്റ്റിക് ഗ്രാന്യൂൾസ് ഉപയോഗിച്ച് ടാറിങ് നടത്തിയ റോഡിൻെറ ഉദ്ഘാടനം നടത്തി. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ബസന്ത് ലാൽ റോഡ് തുറന്നുകൊടുത്തു. തെക്കുംകര പഞ്ചായത്ത് പ്രസിഡൻറ് എം.കെ. ശ്രീജ അധ്യക്ഷത വഹിച്ചു. തെക്കുംകര പഞ്ചായത്തിലെ നായരങ്ങാടി-പത്താഴകുണ്ട് ഡാം റോഡാണ് പ്ലാസ്റ്റിക് ഗ്രാന്യൂൾസ് ഉപയോഗിച്ച് ടാറിങ് നടത്തിയത്. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തും തെക്കുംകര പഞ്ചായത്തും സംയുക്തമായി തെക്കുംകര പഞ്ചായത്ത് ഓഫിസിന് സമീപം സ്ഥാപിച്ച പ്ലാസ്റ്റിക് ഷ്രഡിങ് യൂനിറ്റിലാണ് പ്ലാസ്റ്റിക് പൊടിച്ച് ടാറിങ്ങിന് ഉപയോഗിക്കുന്നത്. യൂനിറ്റിൽ പൊടിച്ചെടുത്ത 144 കി.ഗ്രാം പ്ലാസ്റ്റിക് ഗ്രാന്യൂൾസാണ് റോഡ് നിർമാണത്തിന് ഉപയോഗിച്ചത്. ഇതു മൂലം റോഡ് നിർമാണത്തിനുള്ള ടാറിൻെറ ചെലവ് ഏഴ് ശതമാനം കുറക്കാനും സാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.