തൃശൂർ: സംസ്ഥാന സർക്കാർ ഓഫിസുകളിൽ ഉദ്യോഗസ്ഥരുടെ ഹാജർ കർശനമാക്കുന്നു. ഇതിനായി കേരളത്തിലെ മുഴുവൻ സർക്കാർ ഓഫിസുകളിലും പഞ്ചിങ് സംവിധാനം സ്ഥാപിക്കുന്നതിന് നടപടി പുരോഗമിക്കുന്നതായി പൊതുഭരണ വിഭാഗം അധികൃതർ വ്യക്തമാക്കി. സർക്കാർ ഓഫിസുകളിൽ പഞ്ചിങ് നടപ്പാക്കുന്നത് സംബന്ധിച്ച് തൃശൂർ വേലൂപ്പാടം ചെമ്മനാടൻ സുരേഷിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം സർക്കാർ അറിയിച്ചത്. സർക്കാർ ഉദ്യോഗസ്ഥർ തോന്നിയ സമയത്ത് ഓഫിസുകളിൽ ഹാജരാകുന്നുവെന്നും പഞ്ചിങ്കർശനമാക്കണമെന്നും ആവശ്യപ്പെട്ട് നവംബർ 11നാണ് സുരേഷ് പരാതി നൽകിയത്. കൂടാതെ ജീവനക്കാർ ഓഫിസുകളിൽ ജോലി സമയത്ത് അനാവശ്യമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി സുരേഷ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. മൊബൈൽ ഫോൺ ഉപയോഗം സംബന്ധിച്ച കാര്യത്തിൽ ഭരണ പരിഷ്ക്കാര വകുപ്പ് കാര്യങ്ങൾ പരിശോധിച്ച് നടപടികൾ സ്വീകരിക്കുമെന്നാണ് വ്യക്തമാക്കുന്നത്. ഓഫിസിലെ മൊബൈൽ ഫോൺ ഉപയോഗം സംബന്ധിച്ച വിഷയത്തിൽ തുടർ നടപടികൾ സ്വീകരിക്കും. തുടർ നടപടികൾ സ്വീകരിക്കുന്നതിനായി അപേക്ഷ ഉദ്യോഗസ്ഥ - ഭരണ പരിഷ്ക്കാര വകുപ്പിന് കൈമാറിയിട്ടുണ്ടേത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.