ചാവക്കാട്: ചേറ്റുവ ചാവക്കാട് മന്ദലാംകുന്ന് ദേശീയ പാതയിൽ റോഡ് ടാറിങ് തുടങ്ങി. എന്നാൽ അറ്റകുറ്റപ്പണിയിൽ അപാകതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. ടാർ ചൂടാക്കാനോ എടുത്ത് ഒഴിക്കാനോ ഉപകരണങ്ങളൊന്നുമില്ലാത്തതിനാൽ വെറുതെ ഒഴിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. 1.95 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. കുഴികൾ നികത്താൻ കല്ലുകളും കോറിപ്പൊടിയും പോരാതെ റോഡ് വക്കിലെ മണ്ണും ചേർത്താണ് അറ്റകുറ്റപ്പണി. രാവിലെ മുതൽ നികത്തിത്തുടങ്ങിയ റോഡിലെ കല്ലുകൾ എല്ലാം വാഹനങ്ങൾ കയറി ഇളകി തെറിച്ച് ചിന്നിച്ചിതറിക്കിടക്കുകയാണ്. മേൽ നോട്ടത്തിന് സർക്കാർ പ്രതിനിധികളില്ലാതെ എല്ലാം കരാറുകാരൻെറ താൽപര്യത്തിനു വിട്ടിരിക്കുകയാണെന്നും പരാതിയുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.