പെരുമ്പിലാവ്: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് കൈതാങ്ങായി കുരുന്നുകളുടെ സമ്പാദ്യം. പെരുമ്പിലാവ് ദാറുസ്സലാ മിൽ ഷുക്കൂർ -സജ്മി ദമ്പതികളുടെ മക്കളും അൻസാർ ഇംഗ്ലീഷ് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥികളുമായ മിൻഹ ഫാത്തിമ, മിഷാൽ മുഹമ്മദ് എന്നിവരും, കുഞ്ഞനുജൻ മിഫൽ മുഹമ്മദുമാണ് തങ്ങൾക്ക് രക്ഷിതാക്കളും അടുത്ത ബന്ധുക്കളും നൽകിയിരുന്ന ചില്ലറ തുട്ടുകളുടെ സമ്പാദ്യം പ്രളയ ബാധിതർക്കായി നൽകിയത്. ആറു മാസമായി ഇവർക്ക് ലഭിച്ച പൈസ ഒരു മൺകുടത്തിൽ സൂക്ഷിച്ചു വരികയായിരുന്നു. പെരുമ്പിലാവ് ഇസ്ലാമിക് സൻെററിൽ നടന്ന ചടങ്ങിൽ സമ്പാദ്യ കുടുക്കയിലെ തുകയായ 1523രൂപ പ്രളയബാധിതർക്കായി വീടുകൾ നിർമിച്ചു നൽകുന്ന സംഘടനയായ പീപ്പിൾസ് ഫൗണ്ടേഷൻെറ ദുരിതാശ്വാസ നിധിയിലേക്കു നൽകുകയായിരുന്നു. ബൈത്തുസകാത്ത് കേരള പെരുമ്പിലാവ് ശാഖ ട്രഷറർ പി.പി. കുഞ്ഞി ബാപ്പു ഏറ്റുവാങ്ങി. വെൽഫെയർ പാർട്ടി കടവല്ലൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എം.എ. കമറുദ്ദീൻ, മസ്ജിദു റഹ് മ ഇമാം എ.കെ. അബ്ദുൽ കരീം, അഷ്റഫ് അലി, അസ്ഹറുൽ ഇസ്ലാം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.