ജിദ്ദയിൽ കുടുങ്ങിയവെര പ്രത്യേക വിമാനത്തിൽ കരിപ്പൂരിലെത്തിച്ചു

* സൗദി എയർലൈൻസ് വിമാനത്തിലാണ് ഇവർ വന്നത് * രണ്ട് വിമാനങ്ങൾ തിരിച്ചുവിട്ടു കരിപ്പൂർ: കനത്ത മഴ കാരണം നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചതോെട ജിദ്ദയിൽ അകപ്പെട്ട യാത്രക്കാരെ സൗദി എയർലൈൻസ് പ്രത്യേക വിമാനത്തിൽ കരിപ്പൂരിലെത്തിച്ചു. ശനിയാഴ്ച ഉച്ചക്ക് 2.20നാണ് 201 യാത്രക്കാരുമായി സൗദിയ ബി 777300 ഇ.ആർ വിമാനം എത്തിയത്. കോഡ് 'ഇ'യിൽ ഉൾപ്പെടുന്ന ഈ വിമാനം റൺവേ നവീകരണ ശേഷം ആദ്യമായാണ് കരിപ്പൂരിൽ ഇറങ്ങുന്നത്. 413 പേർക്ക് സഞ്ചരിക്കാവുന്ന വലിയ വിമാനമാണിത്. പിന്നീട്, 23 യാത്രക്കാരുമായി ഉച്ചക്ക് 3.40ന് ജിദ്ദയിലേക്ക് മടങ്ങി. ശനിയാഴ്ച ഇൻഡിഗോയും ദോഹയിൽനിന്ന് അധിക സർവിസ് നടത്തി. ൈവകീട്ട് 5.15ന് എത്തിയ വിമാനം ഏഴിന് തിരിച്ചുേപായി. പുലർച്ച മോശം കാലാവസ്ഥയെ തുടർന്ന് സ്പൈസ് ജെറ്റിൻെറ ജിദ്ദ വിമാനം കോയമ്പത്തൂരിലേക്കും ഗൾഫ് എയർ ബഹ്റൈൻ വിമാനം ബംഗളൂരുവിലേക്കും തിരിച്ചുവിട്ടു. രാവിലെയോടെ തിരിച്ചെത്തിയ വിമാനങ്ങൾ തുടർസർവിസുകൾ നടത്തി. 5.30ന് തിരിച്ചുപോകേണ്ട ഗൾഫ് എയർ 8.40നാണ് മടങ്ങിയത്. മസ്കത്തിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനം എട്ട് മണിക്കൂർ വൈകി ഉച്ചക്ക് 3.35നും തിരുവനന്തപുരംകോഴിക്കോട്ദോഹ വിമാനം നാല് മണിക്കൂർ വൈകി 3.04നും കരിപ്പൂരിൽ ഇറങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.