ഗുരുവായൂരിൽ കുടിവെള്ളം നടുറോഡിലൊഴുക്കി

ഗുരുവായൂർ: വാട്ടർ അതോറിറ്റി വീണ്ടും കുടിവെള്ളം നടുറോഡിലൊഴുക്കി. പ്രതിഷേധങ്ങൾ പല തവണ ആവർത്തിച്ചിട്ടും ജല അതോറ ിറ്റി അധികൃതർക്ക് കുലുക്കമില്ല. റോഡിൽ വെള്ളക്കെട്ടായതോടെ ബുധനാഴ്ചയും കോൺഗ്രസ് പാർട്ടി പ്രവർത്തകർ പ്രതിഷേധിച്ചു. കുടിവെള്ളം മൂലം റോഡിലുണ്ടായ വെള്ളക്കെട്ടിൽ കൗൺസിലർമാർ കുത്തിയിരുന്നായിരുന്നു പ്രതിഷേധം. ചൊവ്വാഴ്ച പൈപ്പ് പൊട്ടി റോഡിൽ വെള്ളക്കെട്ട് ഉണ്ടായതിനെ തുടർന്ന് വാൽവ് അടച്ച് പ്രശ്നം പരിഹരിച്ചുവെന്ന് വാട്ടർ അതോറിറ്റിക്കാർ പറഞ്ഞെങ്കിലും ബുധനാഴ്ചയും വെള്ളം പൊട്ടിയൊഴുകി. ജനപ്രതിനിധികളും നാട്ടുകാരും അന്വേഷിച്ചപ്പോള്‍ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ക്ലാസിന് പോയെന്നായിരുന്നു മറുപടി. വാൽവ് അടച്ചതിനാൽ തൃത്താല മുതൽ ഒരുമനയൂർ വരെയുള്ള പ്രദേശങ്ങളിൽ വെള്ളം കിട്ടാത്ത അവസ്ഥ വന്നപ്പോഴാണ് ബുധനാഴ്ച വാൽവ് തുറന്നതെന്ന് പറയുന്നു. എന്നാൽ മമ്മിയൂരിലെ പൈപ്പിൻെറ തകരാർ പരിഹരിക്കാത്തതിനാൽ അതുവഴി വെള്ളം റോഡിലേക്ക് കുത്തിയൊഴുകി. കൗൺസിലർമാരായ ആേൻറാ തോമസ്, ഷൈലജ ദേവന്‍, സി. അനില്‍കുമാര്‍, സുഷ ബാബു, അരവിന്ദന്‍ പല്ലത്ത്, മണ്ഡലം പ്രസിഡൻറ് ബാലന്‍ വാറണാട്ട്, നേതാക്കളായ നിഖില്‍ ജി. കൃഷ്ണന്‍, അരവിന്ദൻ, പല്ലത്ത്, സി.എസ്.സൂരജ്, മഞ്ജു ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് 'കുടിവെള്ളക്കെട്ടിൽ' കുത്തിയിരുന്നത്. കലക്ടറുമായും പ്രതിഷേധക്കാർ ബന്ധപ്പെട്ടു. നേതാക്കൾ റോഡിൽ ഇരുന്നതിനെ തുടർന്ന് പൊലീസെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. പ്രശ്നം ഉടൻ പരിഹരിക്കാമെന്ന് വാട്ടർ അതോറിറ്റി വീണ്ടും ഉറപ്പ് നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.