ചാവക്കാട്: എടക്കഴിയൂരിൽ മൂന്നക്ക ലക്കി നമ്പര്‍ ലോട്ടറി വില്‍പനക്കാരൻ അറസ്റ്റിൽ. പൊന്നാനി പെരുമ്പറമ്പില്‍ സുമേഷിനെയാണ് (33) ചാവക്കാട് എസ്.ഐ ശശീന്ദ്രന്‍ മേലയിലിൻെറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. എടക്കഴിയൂര്‍ നാലാംകല്ലിലെ 'ദേവകി' ലോട്ടറി വിൽപന കടയുടെ മറവിലാണ് ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി സംസ്ഥാന സർക്കാർ നിരോധിച്ച മൂന്നക്ക ലോട്ടറി വില്‍പന നടത്തിയിരുന്നതെന്ന് പൊലീസ് അറിയിച്ചു. നൂറു രൂപക്ക് ടിക്കറ്റെടുക്കുന്നവര്‍ ആവശ്യപ്പെടുന്ന മൂന്നക്ക നമ്പര്‍ എഴുതി നല്‍കിയാണ് ഇയാള്‍ വില്‍പന നടത്തിയിരുന്നത്. ലോട്ടറി വില്‍പന ഓണ്‍ലൈനായി നടത്താന്‍ ഇയാള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. മലപ്പുറം ജില്ലയിലെ തിരൂർ, പൊന്നാനി മേഖലകളില്‍ ഇത്തരം ലോട്ടറി വിൽപന വ്യാപകമാണെന്ന് പൊലീസ് പറഞ്ഞു. ഈ മേഖലയില്‍നിന്നുള്ളവര്‍ തന്നെയാണ് ചാവക്കാട്ടേക്കും ഇത്തരം ലോട്ടറി വില്‍പന വ്യാപിപ്പിച്ചതിന് പിന്നിലെന്നാണ് സൂചന. എടക്കഴിയൂര്‍ നാലാംകല്ലില്‍ മൂന്നക്ക ലോട്ടറി വില്‍പന നടക്കുന്നെന്ന പരാതി ഗുരുവായൂര്‍ ലോട്ടറി സബ് ഓഫിസിലും ചാവക്കാട് പൊലീസിലും ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ഈ ലോട്ടറി കട പൊലീസിൻെറ നിരീക്ഷണത്തിലായിരുന്നു. എഴുത്തു ലോട്ടറി എന്നറിയപ്പെടുന്ന ഈ ലോട്ടറി വില്‍പനയില്‍ സംസ്ഥാന സര്‍ക്കാറിൻെറ ഭാഗ്യക്കുറി നറുക്കെടുപ്പിലെ വിജയികളുടെ അവസാനത്തെ മൂന്ന് നമ്പറിനെ അടിസ്ഥാനമാക്കിയാണ് വിജയികളെ കണ്ടെത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.