'കേന്ദ്ര സർക്കാർ ബാങ്കിങ്​ മേഖലയെ തകർക്കുന്നു'

തൃശൂർ: രാജ്യത്തെ സമ്പദ് മേഖലയുടെ നെട്ടല്ലായ ബാങ്കിങ് മേഖലയെ കേന്ദ്ര സർക്കാർ തകർക്കുകയാണെന്ന് ബി.ഇ.എഫ്.െഎ സംസ്ഥാന പ്രസിഡൻറ് ടി. നരേന്ദ്രൻ ആരോപിച്ചു. ഒാൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം (എ.കെ.ബി.ആർ.എഫ്) ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ ജില്ല പ്രസിഡൻറ് എം.എ. ജോസഫ് അധ്യക്ഷത വഹിച്ചു. പി. കുമാരദാസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ല സെക്രട്ടറി എം. ഹരിദാസ് സ്വാഗതം പറഞ്ഞു. ജില്ല സെക്രട്ടറി എം. ഹരിദാസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി.എ. ഡേവീസ് വരവു ചെലവു കണക്കും അവതരിപ്പിച്ചു. സി.െഎ.ടി.യു ജില്ല ട്രഷറർ എ. സിയാവുദ്ദീൻ, റിട്ടയറീസ് ഫോറം സംസ്ഥാന ജോ.സെക്രട്ടറി എ.എ. ജോൺസൺ, സംസ്ഥാന കമ്മിറ്റി അംഗം െഎ.എം. സതീശൻ, ബി.ഇ.എഫ്.െഎ ജില്ല പ്രസിഡൻറ് ആർ. മോഹന, എൻ. സുരേഷ് എന്നിവർ സംസാരിച്ചു. ബാങ്ക് ജീവനക്കാർക്ക് പെൻഷൻ അപ്ഡേഷൻ അനുവദിക്കുക, ബാങ്കിങ് മേഖലയിലെ മുഴുവൻ താൽക്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തുക, വർധിപ്പിച്ച മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം കുറക്കുക, ബാങ്ക് ലയനങ്ങൾ ഉപേക്ഷിക്കുക എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. ഭാരവാഹികൾ: പി.എൻ. ലക്ഷ്മണൻ (പ്രസി.), എം. ഹരിദാസ്, പി. കുമാരദാസ്, തങ്കരാജ് (വൈസ് പ്രസി.), എ. അജയൻ (സെക്ര.), വി.വി. സുബ്രഹ്മണ്യൻ, എൻ.ബി. രാജൻ, ആേൻറാ ചാക്കോ (ജോ. സെക്ര.), പി.എ. ഡേവീസ് (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.