എരുമപ്പെട്ടി: അനുമതിയില്ലാതെ ഉത്സവത്തിന് വെടിക്കെട്ട് നടത്തിയ പൂര കമ്മിറ്റിക്കാർക്കും വെടിക്കെട്ട് കരാറുകാരനുമെതിരെ പൊലീസ് കേസ് എടുത്തു. ആറ്റത്ര കർക്കിടകത്തുകാവ് വിഷ്ണു ഭഗവതീ ക്ഷേത്ര കുംഭ സംക്രമ വേലയോടനുബന്ധിച്ചാണ് കോട്ടപ്പുറം കിഴക്കേക്കര പൂര കമ്മിറ്റി വെടിക്കെട്ട് നടത്തിയത്. ബുധനാഴ്ച വൈകീട്ട് ഏഴ് മണിക്കായിരുന്നു വെടിക്കെട്ട്. മുന്നൂറ് അമിട്ടുകൾ പൊട്ടിച്ചു. പൂരാഘോഷ കമ്മിറ്റി ഭാരവാഹികളായ പ്രകാശൻ, സന്തോഷ് എന്നിവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. കുണ്ടന്നൂർ സ്വദേശി സുന്ദരാക്ഷനാണ് വെടിക്കെട്ട് നടത്തിയത്. ക്ഷേത്രത്തിനു സമീപത്തെ നെൽപാടത്ത് നടത്തിയ വെടിക്കെട്ടിന് സ്ഥലമുടമകളുടെ അനുമതിയും വാങ്ങിയിരുന്നില്ല. പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിെൻറ റിപ്പോർട്ട് പ്രകാരമാണ് എക്സ്പ്ലോസീവ് നിയമപ്രകാരം കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.