അരങ്ങിൽ പിടിമുറുക്കം; ഗ്രൂപ് പോര്

ഗുരുവായൂർ: അർബൻ ബാങ്ക് ചെയർമാൻ സ്ഥാനത്തേക്ക് പി. യതീന്ദ്രദാസിനായി എ ഗ്രൂപ് പിടിമുറുക്കുന്നു. വ്യാഴാഴ്ചയാണ് ചെയർമാൻ, വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ്. കഴിഞ്ഞ ഭരണ സമിതിയിൽ യതീന്ദ്രദാസ് ആയിരുന്നു ചെയർമാനെങ്കിലും ഇത്തവണ ഐ ഗ്രൂപ് നേതാവായ കെ.പി.സി.സി ജനറൽ സെക്രട്ടറി വി. ബാലറാം ഭരണസമിതിയിലുള്ളതിനാൽ ചെയർമാൻ സ്ഥാനത്തേക്ക് അദ്ദേഹത്തിെൻറ പേര് ഉയർന്നിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ യതീന്ദ്രദാസ് അധ്യക്ഷ സ്ഥാനത്ത് തുടരുന്നതാണ് നല്ലതെന്ന് എ ഗ്രൂപ് ചൂണ്ടിക്കാണിക്കുന്നു. മുൻ എം.എൽ.എയും കെ.പി.സി.സി ജന. സെക്രട്ടറിയുമൊക്കെയായിട്ടും തെരഞ്ഞെടുപ്പിൽ യതീന്ദ്രദാസ്, കെ.പി. ഉദയൻ, ആേൻറാ തോമസ് എന്നീ കോൺഗ്രസുകാരേക്കാൾ കുറവ് വോട്ടാണ് ബാലറാമിന് ലഭിച്ചതെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. അതീവ നിർണായകമായ രാഷ്ട്രീയ സാഹചര്യത്തിൽ യതീന്ദ്രദാസ് ബാങ്കിെൻറ തലപ്പത്തുണ്ടാവുകയാണ് സുരക്ഷിതമെന്നും എ ഗ്രൂപ് പറയുന്നു. ഐ ഗ്രൂപ്പിൽ നിന്നും ഇതിന് പിന്തുണയും പ്രതീക്ഷിക്കുന്നുണ്ട്. ഭരണസമിതിയിൽ ഐക്ക് ഏഴും എക്ക് ആറും മുസ്ലിം ലീഗിന് രണ്ടും അംഗങ്ങളാണുള്ളത്. കഴിഞ്ഞ തവണ യതീന്ദ്രദാസിനെ ലീഗ് പിന്തുണച്ചിരുന്നു. യതീന്ദ്രദാസ് ചെയർമാനായാൽ ഐ ഗ്രൂപ്പിലെ കെ.പി. ഉദയനാവും വൈസ് ചെയർമാൻ. എന്നാൽ മുതിർന്ന നേതാവായ ബാലറാം ഭരണസമിതി അംഗമായിരിക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പിൽ കെ.പി.സി.സി ഇടപെടുമെന്ന് കരുതുന്നു. അങ്ങനെ വന്നാൽ ബാലറാം ചെയർമാനാവുകയും എ ഗ്രൂപ്പിന് വൈസ് ചെയർമാൻ സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടതായും വരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.