ശബരിമല: സന്നിധാനത്തെ വലിയ നടപ്പന്തലിൽ തീർഥാടകർക്ക് വിരിവെക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പൊലീസ് നീക്കി. ഹൈകോടതി നിർദേശത്തെ തുടർന്നാണ് നടപടി. നടതുറന്ന ആദ്യനാലുദിവസങ്ങളിൽ വലിയനടപ്പന്തലിൽ വിരിവെക്കാൻ പൊലീസ് അനുവദിച്ചിരുന്നില്ല. എന്നാൽ, ഹൈകോടതി ഇടപെടൽ ഉണ്ടായതോടെ നിലപാട് മാറ്റുകയായിരുന്നു. വലിയനടപ്പന്തലിൽ എന്തുകൊണ്ട് വിരിവെക്കാൻ ഭക്തരെ അനുവദിക്കുന്നില്ല എന്നായിരുന്നു കോടതിയുടെ ചോദ്യം. ഐ.ജി വിജയ് സാക്കറെ നേരിട്ടെത്തിയാണ് ഭക്തർക്ക്്് വിരിവെക്കാൻ അനുമതി നൽകിയത്. എന്നാൽ, മാളികപ്പുറത്ത് വിരിവെച്ച് വിശ്രമിക്കുകയായിരുന്ന ഭക്തരെ രാത്രി വൈകി പൊലീസ് ഒഴിപ്പിച്ച നടപടി കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.