ചെറുതുരുത്തി: തൃശൂർ അഡീഷനൽ ഇറിഗേഷൻ വകുപ്പിലെ അസി. എൻജിനീയർ എ.യു. നിസാറിെൻറ നേതൃത്വത്തിലുള്ള സംഘം ഭാരതപ്പുഴ തടയണ സന്ദർശിച്ചു. തടയണയിൽ മണൽ അടിഞ്ഞുകൂടിയെന്ന 'മാധ്യമം' വാർത്തയെ തുടർന്നാണ് സംഘം എത്തിയത്. ഇവിടെയുള്ള മണലിെൻറ ഗുണനിലവാരം പരിശോധിക്കുമെന്നും ഇതിെൻറ റിപ്പോർട്ട് കലക്ടർക്ക് കൈമാറുമെന്നും അസി. എൻജിനീയർ പറഞ്ഞു. തടയണയുടെ ഷട്ടറുകൾ തുറന്നു വിട്ടതിനെ തുടർന്ന് വെള്ളം ഇല്ലാത്ത അവസ്ഥയാണ്. മോേട്ടാറിൽ അഴുക്ക് നിറഞ്ഞതുമൂലം ഷൊർണൂർ മുനിസിപ്പാലിറ്റി ഭാഗങ്ങളിലേക്ക് വെള്ളം കൊണ്ടുപോകാനും കഴിയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.