തൃശൂർ: ജില്ലയിലെ പ്രളയക്കെടുതിയുടെ നഷ്ടം വിലയിരുത്താൻ ലോകബാങ്കിെൻറയും ഏഷ്യൻ വികസന ബാങ്കിെൻറയും പത്തംഗ സംഘം വ്യാഴാഴ്ച ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. രാവിലെ 8.30ന് തൃശൂര്‍ ലൂസിയ പാലസില്‍ ചേരുന്ന അവലോകന യോഗത്തിന് ശേഷമാണ് സന്ദർശനം. ലോക ബാങ്ക് പ്രതിനിധികളായ സീനിയര്‍ റൂറല്‍ ഡെവലപ്മെൻറ് സ്‌പെഷലിസ്റ്റ് വിനായക് ഘട്ടാട്ടെ, ക്ലൈമറ്റ് റിസ്‌ക് മാനേജ്മെൻറ് കണ്‍സള്‍ട്ടൻറ് യെഷിക മാലിക്, എന്വേയണ്മെൻറ് സ്‌പെഷലിസ്റ്റ് ദീപ ബാലകൃഷ്ണന്‍, ഡിസാസ്റ്റര്‍ റിസ്‌ക് മാനേജ്മെൻറ് സ്‌പെഷലിസ്റ്റുമാരായ പീയുഷ് ഷേക്‌സരിയ, പ്രിയങ്ക ദിസ്സനായകെ, വാട്ടര്‍ ആൻഡ് സാനിറ്റേഷന്‍ കണ്‍സള്‍ട്ടൻറ് പി.കെ. കുര്യന്‍, എ.ഡി.ബി പ്രതിനിധികളായ ട്രാന്‍സ്‌പോര്‍ട്ട് സെക്ടര്‍ സ്‌പെഷലിസ്റ്റ് അലോക് ഭരദ്വാജ്, അര്‍ബന്‍ ആൻഡ് വാട്ടര്‍ കണ്‍സള്‍ട്ടൻറ് അനില്‍ദാസ്, സീനിയര്‍ അര്‍ബന്‍ സ്‌പെഷലിസ്റ്റ് അശോക് ശ്രീവാസ്തവ, വാട്ടര്‍ സെക്ടര്‍ കണ്‍സള്‍ട്ടൻറ് ജയകുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.