ഇരിങ്ങാലക്കുട: കഞ്ചാവ് ഉപയോഗിക്കുന്ന വിവരവും കഞ്ചാവ് സ്കൂൾ കുട്ടികൾക്ക് വിൽപന നടത്തുന്നുണ്ടെന്ന വിവരവും പൊലീസിനെ അറിയിച്ചതിലുള്ള വൈരാഗ്യം മൂലം പുല്ലൂറ്റ് ചാപ്പാറ കോതായി വീട്ടിൽ അനന്തഗോപാലൻ എന്ന വിഷ്ണുവിനെ മര്‍ദിച്ചകേസിൽ പുല്ലൂറ്റ് വാലത്തറ വീട്ടിൽ അപ്പുവിനെ (24) ഒരു വർഷവും ഏഴ് മാസവും തടവിനും 10,000 രൂപ പിഴ ഒടുക്കുന്നതിനും ഇരിങ്ങാലക്കുട അഡീഷനൽ അസി. സെഷൻസ് ജഡ്ജ് ശിക്ഷ വിധിച്ചു. കൊടുങ്ങല്ലൂർ എസ്.ഐ ആയിരുന്ന പി.കെ. പത്മരാജെൻറ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് എട്ട് സാക്ഷികളെ വിസ്തരിക്കുകയും എട്ട് രേഖകൾ ഹാജരാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.