ചാലക്കുടി: കൊരട്ടി സെൻറ് മേരീസ് പള്ളിയിലെ കുടുംബ യൂനിറ്റുകളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കാൻ അതിരൂപതയുടെ ഉത്തരവ് വന്നതായി ആരോപിച്ച് പള്ളിയിൽ ഇരുവിഭാഗമായി തിരിഞ്ഞ് തർക്കം. ഇേതത്തുടർന്ന് തിങ്കളാഴ്ച രാത്രി എേട്ടാടെ കൊരട്ടി പൊലീസെത്തി. പള്ളിയിൽ പഴയ ഭരണസമിതിയുടെ കാലത്തെ അഴിമതി ആരോപിച്ച് നേരത്തെ 81 ഓളം പള്ളി കമ്മിറ്റി അംഗങ്ങളെ പുറത്താക്കിയിരുന്നു. പകരം ഓരോ യൂനിറ്റുകളിൽ നിന്ന് ഭാരവാഹികളെ തെരഞ്ഞെടുത്ത് വരികയായിരുന്നു. തെരഞ്ഞെടുപ്പ് നടന്ന 12 യൂനിറ്റുകളിൽ 10 എണ്ണത്തിലും പുതിയ ആളുകളെയാണ് ഭാരവാഹികളായി തെരഞ്ഞെടുത്തത്. എന്നാൽ കോടതിയിൽ നിന്ന് വിധി വന്നശേഷം മതി പുതിയ തെരഞ്ഞെടുപ്പ് എന്ന് അതിരൂപത തീരുമാനമെടുത്തതായി ആരോപിച്ച് വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.