കൊടുങ്ങല്ലൂർ: മതിലകം പൊക്ലായിയില്‍ ഫ്രീസര്‍ ലോറി തടഞ്ഞ് ഡ്രൈവറെ മർദിച്ച കേസില്‍ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. കൂളിമുട്ടം പൊക്ലായ് സ്വദേശികളായ നെടിയിരിപ്പില്‍ നിധിന്‍ (29), ഏറന്‍പുരക്കല്‍ വിശാഖ് (24) എന്നിവരെയാണ് മതിലകം എസ്.ഐ കെ.പി. മിഥുനും സംഘവും അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് 6.30നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറിന് വശം കൊടുത്തില്ലെന്നാരോപിച്ച് ലോറിക്ക് കുറുകെ കാര്‍ നിര്‍ത്തി ഡ്രൈവറെയും സഹായിയെയും കരിങ്കല്ലു കൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ ഡ്രൈവര്‍ മേത്തല സ്വദേശി വൈപ്പിന്‍പാടത്ത് ഷാജഹാന്‍ കൊടുങ്ങല്ലൂര്‍ മെഡികെയര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളെയും സഞ്ചരിച്ചിരുന്ന കാറും പൊലീസ് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.