കൊടുങ്ങല്ലൂർ: സ്കൂൾ ബസിനായി കാത്ത് നിൽക്കുന്നതിനിടെ അമ്മയുടെ കൈവിേട്ടാടിയ ഏഴ് വയസ്സുകാരി ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. എടവിലങ്ങ് കാര തെക്ക് വശം വട്ടപ്പറമ്പിൽ രജീഷ്- ബിന്ദ്യ ദമ്പതികളുടെ ഏകമകൾ ആരതിയാണ് മരിച്ചത്. കൊടുങ്ങല്ലൂർ ഗവ. ഗേൾസ് എൽ.പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. സാരമായി പരിക്കേറ്റ ആരതി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയായ്ച രാവിലെയാണ് മരിച്ചത്. മൃതദേഹം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സ്കൂൾ അങ്കണത്തിൽ പൊതുദർശനത്തിന് വെച്ചു. സംസ്കാരം ഞായാറാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.