വാടാനപ്പള്ളി: കണ്ടശാംകടവ് പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവാവിനെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. കുരിയച്ചിറ സ്വദേശിയാണ് വ്യാഴാഴ്ച രാത്രി ഏഴോടെ പുഴയിൽ ചാടിയത്. ബസിൽ വന്നിറങ്ങിയ യുവാവ് സമീപത്തെ കടയിൽ നിന്ന് ജ്യൂസ് കുടിച്ച ശേഷം പാലത്തിൽ കയറി പുഴയിലേക്ക് ചാടുകയായിരുന്നു. ശബ്ദം കേട്ട് പാലത്തിെൻറ കാലിൽ ഇരുന്ന് ചൂണ്ടയിട്ടിരുന്ന മത്സ്യത്തൊഴിലാളികളായ ചക്കാണ്ടൻ ബാബുവും മoത്തിൽ ദേവദാസും പുഴയിലേക്ക് ചാടി. മുങ്ങിത്താഴ്ന്ന യുവാവിനെ ഇരുവരും ചേർന്ന് കരയിൽ എത്തിച്ചു. വിവരം അറിഞ്ഞ് വാടാനപ്പള്ളി പൊലീസും സ്ഥലത്തെത്തി. ആക്ട്സ് പ്രവർത്തകർ യുവാവിനെ ഏങ്ങണ്ടിയൂരിലെ ആശുപത്രിയിൽ എത്തിച്ചു. നിരവധി പേർ സംഭവസ്ഥലത്ത് തടിച്ചുകൂടി. പൊലീസ് യുവാവിെൻറ മൊഴിയെടുത്തു. വിവരം അറിയിച്ചതോടെ രാത്രിതന്നെ വീട്ടുകാരെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.