'കേരളത്തിൽ ഫാഷിസ്റ്റ് ചെറുത്തുനിൽപ് സങ്കീർണം'

തൃശൂർ: കേരളത്തിൽ ഫാഷിസ്റ്റ് ചെറുത്തുനിൽപ് സങ്കീർണമാണെന്ന് പി.എൻ. ഗോപീകൃഷ്ണൻ. ഇവിടത്തെ ഫാഷിസ്റ്റ് പ്രവർത്തനം പരോക്ഷമാണ്. അയൽവാസിയോ സഹോദരനോ താൻ തന്നെയോ ഫാഷിസത്തിലേക്ക് മാറുന്ന കാഴ്ചയാണ് കേരളത്തിൽ- അദ്ദേഹം പറഞ്ഞു. പു.ക.സ സംഘടിപ്പിച്ച 'ഫാഷിസത്തിെൻറ നാൾവഴികൾ'സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മറഞ്ഞു നിൽക്കുന്ന സംഘമാണ് ഫാഷിസ്റ്റ് പ്രവർത്തനം നടത്തുന്നത്. നിശബ്ദമായി ആൾക്കൂട്ടത്തെ ഉപയോഗിച്ച് തങ്ങളുടെ ഇച്ഛ നടപ്പാക്കാൻ ഫാഷിസ്റ്റുകൾക്കാവുന്നു. പല തട്ടിലുള്ളവരുടെ െഎക്യമുന്നണിക്കേ ഫാഷിസത്തെ ചെറുത്തു തോൽപിക്കാനാവൂ -അദ്ദേഹം പറഞ്ഞു. അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. പു.ക.സ ജില്ല പ്രസിഡൻറ് സി. രാവുണ്ണി അധ്യക്ഷത വഹിച്ചു. കെ.ആർ. കിഷോറിെൻറ 'ഗൗരിലേങ്കഷ്: ജീവിതം, പോരാട്ടം, രക്തസാക്ഷിത്വം'പുസ്തകം വൈശാഖൻ സുധാകരൻ രാമന്തളിക്ക് നൽകി പ്രകാശനം ചെയ്തു. സി.ആർ. ദാസ്, പി.കെ. ശിവദാസ്, വാസുദേവൻ പനമ്പിള്ളി, യു.കെ. സുരേഷ്കുമാർ, വി. മുരളി, ടി.ആർ. സുരേഷ്, വി.ഡി. പ്രേംപ്രസാദ്, ധനഞ്ജയൻ മച്ചിങ്ങൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.