ആമ്പല്ലൂര്‍:- പാലപ്പിള്ളി കാരികുളത്ത് പത്തുമുറി റബര്‍ എസ്റ്റേറ്റില്‍ വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നു. വനപാലകര്‍ സ്ഥാപിച്ച പുലിക്കെണിക്ക് സമീപമാണ് പുലിയിറങ്ങി പശുവിനെ പിടിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെ ടാപ്പിങ്ങിന് ഇറങ്ങിയ തൊഴിലാളികളാണ് പശുവിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വനപാലകരെ അറിയിച്ചു. കഴിഞ്ഞ മാസം ഇവിടെ പുലി ഇറങ്ങി പശുവിനെ പിടിച്ചതിനെ തുടര്‍ന്ന് കൂട് സ്ഥാപിച്ചിരുന്നു. എന്നാൽ, നാട്ടുകാര്‍ ഫോട്ടോ എടുക്കാന്‍ കൂടിനുള്ളില്‍ കയറുകയും ഒരാള്‍ കൂടിനുള്ളില്‍ കുടുങ്ങുകയും ചെയ്തതോടെ വനപാലകര്‍ കൂട് മാറ്റി സ്ഥാപിക്കുകയായിരുന്നു. മുമ്പ് കൂട് സ്ഥാപിച്ചതിന് 50 മീറ്റര്‍ ദൂരത്തുനിന്നാണ് പുലി പശുവിനെ പിടിച്ചത്. അര കിലോമീറ്ററോളം ദൂരം മാറിയാണ് ഇപ്പോള്‍ കൂട് സ്ഥാപിച്ചിരിക്കുന്നത്. ഒരുമാസത്തിനുള്ളില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നാലോളം പശുക്കളെയും മാനുകളെയുമാണ് പുലി ആക്രമിച്ച് കൊന്നത്. ഒന്നിലേറെ പുലികള്‍ ഉണ്ടെന്നാണ് വനപാലകര്‍ പറയുന്നത്. കഴിഞ്ഞ മാസം ടാപ്പിങ്ങിനായി ഇറങ്ങിയ ദമ്പതികള്‍ തലനാരിഴക്കാണ് പുലികളുടെ മുന്നില്‍നിന്ന് രക്ഷപ്പെട്ടത്. ഇടക്കിടെ പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ പിടികൂടുന്നത് പതിവായതോടെ ജനങ്ങള്‍ ഭീതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.