വേലൂർ: സുഹൃത്തിെൻറ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ച സംഭവത്തിൽ പൊലീസിൽ കീഴടങ്ങിയ പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കുറുവന്നൂർ ചീനിക്കൽ വളപ്പിൽ വീട്ടിൽ രാജനെയാണ് (48) എരുമപ്പെട്ടി എസ്.ഐ സിബീഷ് അറസ്റ്റ് ചെയ്തത്. വേലൂർ കീഴ്തണ്ടിലം പടിഞ്ഞാറൂട്ട് വീട്ടിൽ ശാന്തിനികേതനാണ് (ശാന്തിനി -50) ബുധനാഴ്ച വൈകുന്നേരം കുറുവന്നൂരിൽ റോഡിൽ കുത്തേറ്റ് മരിച്ചത്. ബൈക്കിൽ പോയ ശാന്തിനികേതനെ രാജൻ വീടിനു മുന്നിലെ റോഡിൽ തടഞ്ഞ് നിർത്തി സംസാരിക്കുകയും തുടർന്ന് കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തുകയും ചെയ്തു. നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ശാന്തിനികേതൻ വഴിമധ്യേ മരിച്ചു. സംഭവത്തിനു ശേഷം കുത്തിയ കത്തിയുമായി പ്രതി എരുമപ്പെട്ടി പൊലീസിൽ കീഴടങ്ങി. ചാവക്കാട് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.