തൃശൂർ: ലഹരി വസ്തുക്കളുടെ വിൽപന പിടിക്കാൻ ജില്ലയിൽ ഒരേ സമയം പൊലീസ് നടത്തിയ പരിശോധനയിൽ 31 പേർ അറസ്റ്റിൽ. 206 കേന്ദ്രങ്ങളിൽ നടന്ന പരിശോധനയിലാണ് അറസ്റ്റ്. 18,200 രൂപ പിഴ ഈടാക്കി. വ്യാഴാഴ്ച വൈകീട്ട് നാല് മുതൽ ആറ് വരെയായിരുന്നു പരിശോധന. സ്കൂൾ, കോളജ് പരിസരങ്ങളിലും ചെറുകിട കേന്ദ്രങ്ങളിലുമാണ് പരിശോധന നടന്നത്. ഫേസ് ബുക്ക് ലൈവിൽ കമീഷണർക്ക്, വിദ്യാർഥിനി നൽകിയ പരാതിയിലായിരുന്നു പരിശോധന. നിരോധിത പുകയില ഉൽപന്നങ്ങളായ ഹാൻസ്, പാൻപരാഗ് എന്നിവ സ്കൂൾ പരിസരങ്ങളിൽ വിൽപന നടക്കുന്നുവെന്ന് വിദ്യാർഥി പരാതിയിൽ പറഞ്ഞിരുന്നു. മുമ്പ് പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയ കേസിലുൾപ്പെട്ട മുഴുവൻ ആളുകളെയും പിന്തുടരുമെന്നും പരിശോധന തുടരുമെന്നും കമീഷണർ ജി.എച്ച്. യതീഷ് ചന്ദ്ര അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.