തൃശൂർ: ഗുരുവായൂരിലെ ചക്കംകണ്ടം മാലിന്യ പ്രശ്നത്തിൽ റിപ്പോർട്ട് നൽകാതിരുന്ന കലക്ടറുടെയും നഗരസഭ സെക്രട്ടറിമാരുടെയും നടപടിയിൽ മനുഷ്യാവകാശ കമീഷന് അതൃപ്തി. കലക്ടർ, ഗുരുവായൂർ, ചാവക്കാട് നഗരസഭ സെക്രട്ടറിമാരോടും മലിനീകരണ നിയന്ത്രണ ബോർഡ് ഓഫിസിനോടുമായിരുന്നു കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നത്. മലവും മാലിന്യങ്ങളും വലിയതോട്ടിലൂടെ ഒഴുകിയെത്തി ചക്കംകണ്ടം കായലിനെ വിഷലിപ്തമാക്കിയെന്നും കിണർ വെള്ളം ഉപയോഗിക്കാൻ കഴിയുന്നില്ലെന്നും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും കാണിച്ച് ഗുരുവായൂർ സ്വദേശി നൽകിയ പരാതിയിലായിരുന്നു അടിയന്തര റിപ്പോർട്ട് തേടിയത്. എന്നാൽ രണ്ട് മാസം കഴിഞ്ഞിട്ടും അധികൃതർ മറുപടി നൽകില്ല. അടുത്ത സിറ്റിങ്ങിന് മുമ്പ് റിപ്പോർട്ട് ഹാജരാക്കാൻ കമീഷൻ വീണ്ടും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.