ഒല്ലൂര്‍: മാതാപിതാക്കളെ മക്കള്‍ സംരക്ഷിക്കണമെന്നതിന് നിയമനിർമാണം നടത്തേണ്ട സാഹചര്യം ഉണ്ടായത് രാജ്യത്തിന് അപമാനമാണെന്ന് റിട്ട. ജസ്റ്റിസ് കെമാല്‍പാഷ. വ്യദ്ധജന ക്ഷേമ ചാരിറ്റബില്‍ സൊസൈറ്റി നിർമിച്ച പി.കെ. വേലായുധന്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളെ സംരക്ഷിക്കുകയെന്നത് തങ്ങളുടെ കടമയാണ് എന്ന് പുതിയ തലമുറയിലെ മക്കളെ ബോധ്യപ്പെടുത്താന്‍ കഴിയാതെ പോയത് നമ്മുടെ സംസ്കാരിക ജീർണതയാണ്. ജീവിതത്തിലെ ഒറ്റപ്പെടലുകള്‍ ഒഴിവാക്കാന്‍ പകല്‍വീടുകള്‍ സഹായകമാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. വി.വി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വി.പി. നന്ദകുമാര്‍, വി.എസ്. മന്‍സൂര്‍ അലി, പ്രഫ. എം.ആര്‍. സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.