ചന്ദനമോഷണ കേസിൽ മൂന്ന് പ്രതികൾക്ക് കഠിന തടവ്

ചാലക്കുടി: ചന്ദനമരം മോഷ്്ടിച്ച കേസിൽ മൂന്ന് പ്രതികൾക്ക് കഠിനതടവ്. വെള്ളിക്കുളങ്ങര മാവിൻ ചുവട് സ്വദേശി പുതുശ്ശേരി വീട്ടിൽ ജോയി (54), കോടാലി മുരീക്കങ്ങൽ പുലിയോടത്ത് കാർത്തികേയൻ (43), വെള്ളിക്കുളങ്ങര കണേലി വീട്ടിൽ റഹിം (44) എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. വെള്ളിക്കുളങ്ങര റേഞ്ചിലെ മുപ്ലിയം ഫോറസ്റ്റ് സ്റ്റേഷെൻറ ചന്ദനക്കുന്ന് വനമേഖലയിൽ നിന്ന് 11 ചന്ദന മരങ്ങൾ മുറിച്ച് കാതൽ ശേഖരിക്കുകയും പിടികൂടാൻ ശ്രമിച്ച വനപാലകരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെന്നുമാണ് കേസ്. ചാലക്കുടി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് പ്രതികൾക്ക് മൂന്ന് വർഷം കഠിന തടവും ഓരോരുത്തരും 5000 രൂപ വീതവും പിഴയടക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.