ഇരിങ്ങാലക്കുട: കഞ്ചാവുമായി വിദ്യാർഥിയെ എക്സൈസ് പിടികൂടി. കാട്ടൂര്‍ തിയ്യത്ത് പറമ്പില്‍ അനന്തുവാണ് (19) പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്ന് 25 ഗ്രാം കഞ്ചാവും ഇത് വലിക്കുന്നതിനായി നിർമിച്ച ഉപകരണവും കണ്ടെത്തി. കഴിഞ്ഞ ദിവസം കഞ്ചാവും പരുന്തിെൻറ നഖവുമായി പിടിയിലായ കാട്ടൂര്‍ സ്വദേശിയില്‍ നിന്നുള്ള വിവരത്തിെൻറ അടിസ്ഥാനത്തില്‍ ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ഒ. വിനോദും സംഘവും നടത്തിയ പരിശോധനയിലാണ് വിദ്യാർഥി പിടിയിലായത്. ഇരിങ്ങാലക്കുടയിലെ ഐ.ടി.സി വിദ്യാർഥിയാണ് അനന്തു. വിദ്യാർഥികള്‍ക്കിടയില്‍ കഞ്ചാവ് ഉപയോഗം കൂടുന്നതായി അടുത്തിടെ നടന്ന അറസ്്റ്റുകളില്‍നിന്ന് വ്യക്തമാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും എസ്.ഐ അറിയിച്ചു. എ.ഇ. അനീഷ് കുമാര്‍, ടി.എ. ഷഫീക്ക്, ദിബോസ്, എം.എല്‍. റാഫേല്‍, എം.എല്‍. ഗോവിന്ദന്‍ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായി. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ എക്സൈസ് പരിശോധന ഇരിങ്ങാലക്കുട: ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന ഇരിങ്ങാലക്കുട നഗരത്തിലെ സ്വകാര്യ ലേബർ ക്യാമ്പുകളിൽ എക്സൈസ് സംഘം ബുധനാഴ്ച പരിശോധന നടത്തി. എക്സൈസ് ഇൻസ്‌പെക്ടർ എം.ഒ. വിനോദും സംഘവുമാണ് പരിശോധന നടത്തിയത്. ഒന്നും കണ്ടെത്താനായില്ല. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.