പാവറട്ടി: കൂരിക്കാട് മേഖലയിലേക്ക് ഉപ്പുവെള്ളം പമ്പ് ചെയ്യുന്നത് പഞ്ചായത്ത് നിർത്തി. ആറാം വാർഡ് പുഞ്ചിരി നഗറിലെ കിണറ്റിൽ നിന്ന് കുടിവെള്ളം പമ്പ് ചെയ്ത് തുടങ്ങിയതോടെയാണ് കൂരിക്കാട്ടുകാർക്ക് ആശ്വാസമായത്. എട്ട്, ഒമ്പത്,10 വാർഡുകൾ ഉൾപ്പെടുന്ന കൈതമുക്ക്, പൈങ്കണ്ണയൂർ, കൂരിക്കാട് മേഖലയിലാണ് ശുദ്ധജലം ലഭിച്ചു തുടങ്ങിയത്. തുടർച്ചയായി മഴ പെയ്തതിനാൽ കിണറുകൾ ഉൾപ്പെടെ മുഴുവൻ ശുദ്ധജല സ്ത്രോതസ്സുകളും നിറഞ്ഞുകവിഞ്ഞിട്ടും ശുദ്ധജലം കിട്ടാതെ പൊറുതിമുട്ടിയ കൂരിക്കാട് ഉൾപ്പെടെയുള്ള തീരദേശത്തേക്ക് ഉപ്പുവെള്ളമാണ് നേരത്തെ പമ്പ് ചെയ്തിരുന്നത്. ഇക്കാര്യം കഴിഞ്ഞ ദിവസം മാധ്യമം പുറത്തുകൊണ്ടുവന്നിരുന്നു. തുടർന്നാണ് കൈതമുക്ക് കപ്പാരത്ത് പടിക്കൽ കിണറ്റിലെ ഉപ്പു കലർന്ന വള്ളം പമ്പ് ചെയ്യുന്നത് പഞ്ചായത്ത് നിർത്തിയത്. കനോലി കനാലിനോട് ചേർന്ന ഭാഗമായതിനാൽ കൂരിക്കാട് മേഖലയിലെ കിണറുകളിൽ ഉപ്പുവെള്ളമാണ് ലഭിക്കാറുള്ളത്. മഴക്കാലത്ത് കിണർ വെള്ളം ഉപയോഗിക്കാറുണ്ട്. എന്നാൽ പഞ്ചായത്ത് പമ്പ് ചെയ്തിരുന്ന കിണറിൽ മഴ പെയ്തിട്ടും ഉപ്പ് വെള്ളമായിരുന്നു. പഞ്ചായത്തിെൻറ മറ്റ് ജലസ്ത്രോതസ്സുകളിൽ സമൃദ്ധമായി ശുദ്ധജലമുണ്ടായിരിക്കെയാണ് അധികൃതർ ഉപ്പുവെള്ളം വിതരണം തുടർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.