ഉഴിഞ്ഞാൽപാടം പൊന്നാക്കി യുവകർഷകർ

ആമ്പല്ലൂര്‍-: ഒമ്പതുവര്‍ഷം തരിശുകിടന്ന പാടം യുവകർഷകരുടെ അധ്വാനംകൊണ്ട് പൊന്നണിഞ്ഞു. ചെങ്ങാലൂരിലെ കണ്ണംപത്തൂര്‍ മാട്ടി മനോജ്, പുതുക്കാട് ആലപ്പാട്ട് ജരാര്‍ദ് എന്നിവരാണ് ഉഴിഞ്ഞാല്‍പാടത്തെ പതിനെട്ട് ഏക്കറിൽ നൂറുമേനിയായി മുണ്ടകന്‍കൃഷി വിളവെടുത്തത്. പ്രവാസിയായിരുന്ന ജരാര്‍ദ് ആറുവര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. പിന്നീട് മുഴുവന്‍സമയവും കൃഷിക്കായി മാറ്റിവെക്കുകയായിരുന്നു. മനോജ് വര്‍ഷങ്ങളായി കാര്‍ഷികരംഗത്തുണ്ട്. തരിശുകിടന്ന പാടത്ത് പരീക്ഷണമെന്ന നിലക്കാണ് ഇവര്‍ വിത്തിറക്കിയത്. പൊന്മണി വിത്താണ് ഉപയോഗിച്ചത്. കൃഷിഭവനില്‍ നിന്നാണ് വിത്ത് ശേഖരിച്ചത്. ഇതേ സ്ഥലത്ത് പുഞ്ചകൃഷി ചെയ്യുമെന്ന് ഇവര്‍ പറഞ്ഞു. വെള്ളത്തിെൻറ ലഭ്യത കുറവ് കണക്കിലെടുത്ത് മൂന്ന് ഏക്കര്‍ സ്ഥലത്തുമാത്രമേ ഇക്കുറി കൃഷിയിറക്കുന്നുള്ളൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.