28 ആഴ്ച പ്രായമായ ഗർഭം ഒഴിവാക്കണമെന്ന ആവശ്യവുമായി യുവതി കോടതിയിൽ മുംബൈ: 28 ആഴ്ച പ്രായമായ ഗർഭം ഒഴിവാക്കാൻ അനുമതി നൽകണമെന്ന ആവശ്യവുമായി യുവതി ബോംബെ ഹൈകോടതിെയ സമീപിച്ചു. ഗർഭസ്ഥ ശിശുവിന് ഗുരുതര വൈകല്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഹരജി സമർപ്പിച്ചത്. ഗുരുതര വൈകല്യമുള്ള കുഞ്ഞിന് ജന്മം നൽകിയാൽ മാതാവിന് മാനസികാഘാതം ഉൾപ്പെടെ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. ഗർഭം തുടരാൻ അനുവദിക്കുന്നത് മാനസികാരോഗ്യത്തെയടക്കം ബാധിക്കുെമന്നും യുവതിയും ഭർത്താവും നൽകിയ ഹരജിയിൽ പറയുന്നു. ജസ്റ്റിസുമാരായ ആർ.എം. ബൊർദെ, രാജഷ് കേത്കർ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. സ്്ത്രീയുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യത്തിൽ മാത്രമെ മെഡിക്കൽ ടെർമിനേഷൻ ഒാഫ് പ്രഗ്നൻസി ആക്ട് പ്രകാരം 20 ആഴ്ച വരെയുള്ള ഗർഭം ഒഴിവാക്കാൻ അനുമതിയുള്ളു. സ്ത്രീയുടെ മാനസികാരോഗ്യപ്രശ്നങ്ങൾ നിയമത്തിൽ പറയുന്നില്ല. ഹരജിയിൽ വാദംകേട്ട കോടതി അടുത്ത ദിവസം വിധി പറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.