ബസ് കാത്ത് നിൽക്കവേ യുവാവിെൻറ മർദനമേറ്റ് വിദ്യാർഥി ആശുപത്രിയിൽ

ചാവക്കാട്: എടക്കഴിയൂരിൽ ബസ് കാത്ത് നിൽക്കവേ യുവാവിെൻറ മർദനമേറ്റ വിദ്യാർഥി ആശുപത്രിയിൽ. എടക്കഴിയൂർ സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി അണ്ടത്തോട് പെരിയമ്പലം കൊട്ടിലിങ്ങൽ നാസറിെൻറ മകൻ റിസ്വാനാണ് (15) മർദനമേറ്റത്. ഇയാളെ ചാവക്കാട് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെ എടക്കഴിയൂരിലാണ് സംഭവം. റിസ്വാൻ സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാനായി മറ്റു വിദ്യാർഥികൾക്കൊപ്പം ബസ് കാത്തുനിൽക്കുകയായിരുന്നു. ഇതിനിെട ബസ് വന്നപ്പോൾ ഒരാൾ വന്ന് അതിൽ കയറി പോകാനാവശ്യപ്പെട്ടത് റിസ്വാൻ വിസമ്മതിച്ചതാണ് മർദന കാരണമെന്ന് പിതാവ് നാസർ പറഞ്ഞു. ഇയാൾ ബസിൽ കയറാൻ പലവട്ടം നിർബന്ധിച്ചപ്പോൾ ആ ബസിൽ തിരക്കാണെന്നും അടുത്ത ബസിൽ പോകാമെന്നും റിസ്വാൻ പറഞ്ഞു. തുടർന്ന് യുവാവ് ആക്രമിക്കുകയായിരുന്നു. ചാവക്കാട് പൊലീസ് ആശുപത്രിയിലെത്തി വിദ്യാർഥിയുടെ മൊഴിയെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.