തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിെൻറ വരവറിയിച്ച് മന്ത്രിമാരായ സി. രവീന്ദ്രനാഥും വി.എസ്. സുനിൽകുമാറും പെരുമ്പറ മുഴക്കി. തുടർന്ന് തേക്കിൻകാടിനെ വലംവെച്ച് വർണാഭമായ കലോത്സവ വിളംബര ഘോഷയാത്ര. ആനയും പഞ്ചവാദ്യവും അകമ്പടിയായി. ജനപ്രതിധികളും സാംസ്കാരിക പ്രവർത്തകരും ഒപ്പം കൂടി. ഐ.ജി എം.ആർ. അജിത്കുമാർ ഫ്ലാഗ്ഓഫ് ചെയ്തു. കെ.രാജൻ എം.എൽ.എ, കലക്ടർ ഡോ.എ. കൗശിഗൻ, സബ്കലക്ടർ രേണു രാജ്, മേയർ അജിത ജയരാജൻ, എന്നിവരും കുടുംബശ്രീ, ലയൺസ് ക്ലബ് പ്രവർത്തകരും അണിനിരന്നു. സ്വരാജ് റൗണ്ട് ചുറ്റി തേക്കിൻകാട് മൈതാനത്തെ പ്രധാനവേദിയിൽ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.