മേത്തല: കേരളം സമാനതകളില്ലാതെ പ്രളയക്കെടുതി നേരിടുന്നതിനാൽ കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് ഈ വർഷത്തെ മൃഗബലി ഒഴിവാക്കുവാൻ തീരുമാനിച്ചു. വലിയ പെരുന്നാൾ ആഘോഷങ്ങൾ ഒഴിവാക്കി മഹല്ലുകൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ചേരമാൻ മഹല്ല് സെക്രട്ടറി എസ്.എ. അബ്ദുൽ ഖയ്യൂം അഭ്യർഥിച്ചു. പ്രളയ ബാധിതരുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പുനരധിവാസത്തിനും മഹല്ല് ഫണ്ട് ശേഖരണം നടത്താൻ തീരുമാനിച്ചു. മഹല്ലിെൻറ ദുരിതാശ്വസ നിധിയിലേക്ക് ജീവനക്കരുടെ ഒരു ദിവസത്തെ വേതനം നൽകാനും തീരുമാനിച്ചു. കൂടാതെ മഹല്ല് അംഗങ്ങളായ മാസ വേതനക്കാരുടെ ഒരുദിവസത്തെ വേതനം ദുരിതാശ്വാസത്തിന് നൽകണമെന്ന് കമ്മിറ്റി അഭ്യർഥിച്ചു. മഹല്ലിെൻറ നേതൃത്വത്തിൽ ആറ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.