: ഉയർത്താനുള്ള ശ്രമത്തിനിടെ ചീരക്കുഴി ഡാം ഷട്ടർ തകർന്നു. മലയോര മേഖലയായ എളനാട് ഒറ്റപ്പെട്ട നിലയിലാണ്. റോഡുകൾ വെള്ളത്തിനടിയിലായതിനാൽ ഗതാഗതം പൂർണമായും നിലച്ചു. മണ്ണാത്തി പാറയിൽ മണ്ണിടിഞ്ഞു വീട് പൂർണമായും തകർന്നു. കല്ലേപ്പാടം മേഖലയിൽ ക്യാമ്പ് തുടങ്ങി. ഗായത്രിപ്പുഴയിൽ വെള്ളമുയർന്നതിനാൽ വീടുകൾ വെള്ളത്തിലാണ്. പുത്തിരിത്തറ റോഡിൽ ചെറുവാഹനങ്ങൾ കടത്തിവിടുന്നില്ല. വീടുകൾ വെള്ളം കയറിയ നിലയിലാണ്. കൊണ്ടാഴി ചേലക്കോട് ക്വാറിയിൽ നിന്നും മണ്ണിടിയുകയാണ്.റോഡിൽ ചെളിയടിഞ്ഞ് ഗതാഗതം സ്തംഭിച്ചു. മായന്നൂരിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ഭാരതപ്പുഴ കരകവിഞ്ഞ് വീടുകളിലേക്കും പാടങ്ങളിലേക്കും വെള്ളം കയറി. പുഴയിൽ ജലനിരപ്പ് ഉയരുകയാണ്. മായന്നൂർ തെരുവ്, കല്ലങ്കാട് തുടങ്ങി നിരവധി പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറി. മായന്നൂർ കനാൽ റോഡിൽ ബണ്ട് റോഡ് വിണ്ടു കീറി. ഗതാഗതം തടഞ്ഞു. മായന്നൂരിലും ചേലക്കോടും ക്യാമ്പ് തുടങ്ങാൻ സജ്ജമായിട്ടുണ്ട്. വീടുകൾ നിരവധി തകർന്നു. വെള്ളപാറയിൽ ഉരുൾപൊട്ടി പഴൂപ്ലാക്കൽ ഉഷയുടെ വീട് പൂർണമായും തകർന്നു. ചേലക്കര ടൗൺ വെള്ളം കയറി ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.