വാടാനപ്പള്ളി: കാറ്റിലും മഴയിലും വീടിന് മുകളിൽ തെങ്ങ് വീണ് അമ്മക്കും മകനും പരിക്കേറ്റു. വാടാനപ്പള്ളി ബീച്ച് മുസ്ലിം പള്ളിക്ക് സമീപം ബീച്ച് കോളനിയിലെ കുട്ടംപറമ്പത്ത് ലക്ഷ്മിയുടെ വീടിന് മുകളിലാണ് തെങ്ങ് വീണത്. ലക്ഷ്മി (56), മകൻ രാഗേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ലക്ഷ്മിക്ക് കാലിലും രാഗേഷിന് നെറ്റിയിലുമാണ് പരിക്ക്. ചൊവ്വാഴ്ച പുലർച്ചെ മൂന്നിനാണ് സംഭവം. ഓടും പട്ടികയും വീഴുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. ഉടൻ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. മകെൻറ ഭാര്യയും മൂന്ന് വയസ്സുള്ള കുഞ്ഞും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വാർഡ് അംഗം ശ്രീജിത്ത്, വില്ലേജ് ഓഫിസർ എന്നിവർ സ്ഥലം സന്ദർശിച്ചു. തെങ്ങ് വീണ് ഓട്ടോ തകർന്നു കുന്നത്തങ്ങാടി: ടെസ്റ്റ് കഴിഞ്ഞ് കൊണ്ടുവന്ന് വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ തെങ്ങ് വീണ് തകർന്നു. കുന്നത്തങ്ങാടി കിഴക്കേപുരയ്ക്കൽ രാമാനുജെൻറ മകൻ അനീഷിെൻറ ഓട്ടോറിക്ഷയാണ് തകർന്നത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നിനുണ്ടായ കാറ്റിൽ വീട്ട് മുറ്റത്തെ തെങ്ങാണ് വീണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.