തൃശൂർ: രാഷ്ട്രപതി പെങ്കടുക്കുന്ന പരിപാടിയിൽ ബോംബ് വെക്കുമെന്ന് ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് അറസ്റ്റിലായ പൂജാരിക്ക് ജാമ്യം. ചിറക്കൽ ക്ഷേത്രത്തിലെ പൂജാരി ജയരാമനെയാണ് ജാമ്യത്തിൽ വിട്ടത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് തൃശൂർ സെൻറ് തോമസ് കോളജിലെ പരിപാടിക്കെത്തുേമ്പാൾ ബോംബ് വെക്കുമെന്ന് ജയരാമൻ പൊലീസ് കൺേട്രാൾ റൂമിൽ വിളിച്ച് ഭീഷണി മുഴക്കിയിരുന്നു. ഇേതത്തുടർന്നാണ് അറസ്റ്റിലായത്. രാഷ്ട്രപതിയുടെ തൃശൂർ, ഗുരുവായൂർ സന്ദർശനം കഴിഞ്ഞ് പോകുന്നതുവരെ മുൻകരുതലെന്ന നിലയിൽ ഇയാൾ പൊലീസ് കസ്റ്റഡിയിലായിരുന്നു. ഇന്നലെയാണ് ജാമ്യത്തിൽ വിട്ടത്. --
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.