തൃശൂർ: രാഷ്ട്രപതിയുടെ സന്ദർശനത്തിെൻറ ഭാഗമായി പൊലീസുകാർക്ക് നൽകിയ സുരക്ഷ രഹസ്യ സർക്കുലർ ചോർന്ന സംഭവത്തിൽ ആഭ്യന്തര അന്വേഷണം തുടങ്ങി. കമീഷണർ ജി. യതീഷ് ചന്ദ്രയുടെ മേൽനോട്ടത്തിലാണ് അന്വേഷണം. പൊലീസുകാർക്കുള്ള സുരക്ഷ നിർദേശങ്ങൾ മാത്രമായിരുന്നുവെന്നും നിർണായക വിവരങ്ങളൊന്നും പുറത്ത് പോയിട്ടില്ലെന്നും ഐ.ജി എം.ആർ. അജിത്കുമാർ പറഞ്ഞു. തിങ്കളാഴ്ച രാവിലെ പൊലീസുകാർക്ക് നൽകുന്ന 208 പേജുള്ള സുരക്ഷാ സർക്കുലറാണ് യോഗത്തിന് മുമ്പ് ചോർന്നത്. പൊലീസുകാരുടെ വാട്സ് ആപ് ഗ്രൂപ്പിലാണ് ഇത് ആദ്യം പോസ്റ്റ് ചെയ്തത്. പിന്നീട് ഇത് കൈമാറിയിട്ടുണ്ടെന്നും സൂചനയുണ്ട്. രേഖ ചോർന്നത് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഇത് പുതുക്കി ക്രമീകരിക്കുകയായിരുന്നു. സേനാംഗങ്ങൾക്കിടയിലെ ചേരിപ്പോരാണ് സർക്കുലർ ചോർച്ചക്ക് കാരണമെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.