കൊടുങ്ങല്ലൂർ: വിദേശത്തെ എ.ടി.എം ഉപയോഗിച്ച് പണം കവർന്ന സംഭവത്തിൽ പണം നഷ്ടപ്പെട്ട ഡോക്ടർ നഷ്ടപരിഹാരം തേടി ഉപഭോക്തൃ േകാടതിെയ സമീപിക്കുന്നു. കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രി കാർഡിയോളജിസ്റ്റും ചാവക്കാട് സ്വദേശിയുമായ ഡോ. പിൻറു ഹബീബാണ് ഉപഭോക്തൃ കോടതിയെ സമീപിക്കുന്നത്. ആക്സിസ് ബാങ്ക് കൊടുങ്ങല്ലൂർ ബ്രാഞ്ചിലെ അക്കൗണ്ടിൽനിന്ന് രണ്ട് ലക്ഷത്തിലേറെ രൂപയാണ് കവർന്നത്. ബാലിയിൽ വിനോദയാത്ര കഴിഞ്ഞെത്തിയപ്പോഴായിരുന്നു സംഭവം. മറ്റു രണ്ട് ഡോക്ടർമാരുടെയും പണം കവർന്നിരുന്നു. സുഹൃത്ത് രവിറാമിെൻറ പണം കവർന്ന വിവരം അറിഞ്ഞയുടൻ ബാങ്ക് അധികൃതരെ വിളിച്ച് വിവരം പറഞ്ഞ ശേഷമാണ് ഡോ. പിൻറു പണം കവർന്നത്. ഇത് ബാങ്കിെൻറ വീഴ്ചയാണെന്ന നിലപാടിലാണ് ഡോ. പിൻറു. സംഭവം സംബന്ധിച്ച് ബാങ്ക് അന്വേഷണം നടത്തിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.