കേച്ചേരിയിലെ വിദ്യാർഥിനിയെ ബംഗ്ലാദേശ് അതിർത്തിയിൽ കണ്ടെത്തി

കുന്നംകുളം: കേച്ചേരിയിൽ നിന്ന് കാണാതായ കോളജ് വിദ്യാർഥിനിയെ ബംഗ്ലാദേശ് അതിർത്തി പ്രദേശമായ മുർഷിദാബാദ് ജലങ്കി ബസാറിൽ നിന്ന് കുന്നംകുളം പൊലീസ് കെണ്ടത്തി. 17കാരിയായ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാണാതായത്. പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബംഗാളിലേക്ക് കടന്നതായുള്ള വിവരങ്ങൾ ലഭിച്ചത്. പെൺകുട്ടിയുടെ വീട്ടുകാർ നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരനായ ബംഗാളി യുവാവിെൻറ പ്രേരണ പ്രകാരമാണ് പെൺകുട്ടി മുർഷിദാബാദിൽ എത്തിയതെന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്. പൊലീസിന് ലഭിച്ച വിവരത്തെത്തുടർന്ന് പെൺകുട്ടിയെ കുന്നംകുളം പൊലീസ് സംഘം ചൊവ്വാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. കൊൽക്കത്തയിൽ നിന്ന് ആറ് മണിക്കൂർ യാത്ര ചെയ്താണ് പൊലീസ് ജലങ്കി ബസാറിൽ എത്തിയത്. ബുധനാഴ്ച പെൺകുട്ടിയെ കുന്നംകുളത്ത് എത്തിക്കും. തൃശൂരിലെ കോളജിലാണ് പെൺകുട്ടി പഠിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.