വടക്കാഞ്ചേരി: മുള്ളൂർക്കരയിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ തള്ളിയ കേസിൽ ജാമ്യമെടുത്ത് മുങ്ങിയ മുഖ്യപ്രതിയെ മൂന്നു വർഷത്തിന് ശേഷം വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മുള്ളൂർക്കര കാത്തിരശ്ശേരി തെക്കേക്കര പള്ളത്ത് കോളനിയിൽ രഞ്ജിത്തിനെ (32) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2015മേയിലാണ് വരവൂർ കരുവാത്ത് വീട്ടിൽ മനീഷ് (28) കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ ഇരുവരും തമ്മിലുണ്ടായിരുന്ന സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മനീഷിനെ വീട്ടിലേക്കു വിളിച്ചു വരുത്തി മദ്യം നൽകിയ ശേഷം ചുറ്റിക കൊണ്ട് തലക്കടിച്ച് രഞ്ജിത്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രതിയായ രഞ്ജിത്തിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ രഞ്ജിത്ത് മുങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.