വിഷു കഴിഞ്ഞാലും റേഷന്‍ ലഭിക്കാനിടയില്ല

തൃശൂര്‍: റേഷന്‍ വിതരണം ഇ-പോസ് സംവിധാനത്തിലാക്കാൻ പൊതുവിതരണ വകുപ്പ് സ്വീകരിച്ച നടപടികള്‍ പാളിയതിനാല്‍ ആഘോഷ-അവധി ദിനങ്ങളില്‍ റേഷന്‍ ലഭിക്കാന്‍ ഇടയില്ല. മാവേലി സ്റ്റോറുകള്‍ അടക്കം സിവില്‍ സപ്ലൈസ് ഒൗട്ട്ലെറ്റുകളില്‍ അരിയില്ലാത്തതിനാല്‍ വിതരണം സ്തംഭിച്ചു. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് അരി ഏറെ എത്തിയിട്ടും തുറന്ന വിപണിയില്‍ അരിവില കൂടുകയാണ്. ഇ-പോസ് മെഷീൻവഴി റേഷൻ വിതരണം സംബന്ധിച്ച നിർദേശം ഇതുവരെ വന്നിട്ടില്ല. ഇ-പോസ് സംവിധാനം നടപ്പിലാക്കുന്നതി​െൻറ ഭാഗമായി റേഷന്‍ കടകള്‍ ഈ മാസം 10 വരെ അടച്ചിട്ടിരുന്നു. ഇൗ മാസം രണ്ടിന് സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളിലെയും റേഷൻ നീക്കിയിരിപ്പ് വിവരം സിവില്‍ സപ്ലൈസ് കമീഷണറേറ്റില്‍ നല്‍കിയിരുന്നു. ഒപ്പം ഏപ്രിലില്‍ വിതരണത്തിന് എഫ്.സി.ഐ മുഖേന അനുവദിച്ച വിഹിതം കൂടി കണക്കാക്കിയാണ് ഇ-പോസ് സംവിധാനത്തില്‍ 'പോളിസി' ഒരുക്കുന്നത്. ഇക്കാര്യത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് 10 ദിവസം അവധി നല്‍കിയത്. ഇ-പോസ് മെഷീനി​െൻറ നോഡല്‍ ഏജന്‍സിയായ വിഷന്‍ടെക് കമ്പനിക്കാണ് അതി​െൻറ ചുമതല. വിവിധ ഗുണഭോക്താക്കളും അവര്‍ക്ക് ലഭിേക്കണ്ട വിഹിതവും ഇനം തിരിച്ചുനല്‍കുന്ന പ്രക്രിയയാണ് പോളിസി. നേരേത്ത, റേഷന്‍കടകളിലെ സ്റ്റോക്ക് ബോര്‍ഡില്‍ രേഖപ്പെടുത്തിയിരുന്നതാണിത്. എന്നാല്‍, പോളിസി തയാറാക്കുന്ന പ്രക്രിയ എങ്ങുെമത്തിയിട്ടില്ല. ബുധനാഴ്ച വരെ ഉണ്ടെങ്കിലും കാര്യങ്ങള്‍ നടപ്പാകാന്‍ ഇനിയും സമയം വേണ്ടിവരും. അതുകൊണ്ട് വിഷുവിന് റേഷന്‍ വിഹിതം ലഭിക്കാന്‍ ഇടയില്ലാത്ത സാഹചര്യമാണുള്ളത്. സംസ്ഥാനത്തെ 14,419 റേഷന്‍ കടകളിലാണ് ഇ-പോസ് സംവിധാനം ഏര്‍പ്പെടുത്തേണ്ടത്. ഇതില്‍ കാല്‍ ശതമാനം റേഷന്‍കടകള്‍ നേരേത്ത സ്ഥാപിച്ചിട്ടുണ്ട്. അതിനിടെ, റേഷന്‍ വിതരണം നിര്‍ത്തിവെക്കുന്നതില്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്ന് നേരേത്ത പ്രസ്താവന ഇറക്കിയ റേഷന്‍കടയുടമ സംഘടനകള്‍ യോജിച്ച പ്രക്ഷോഭവുമായി ചൊവ്വാഴ്ച രംഗത്തുവരും. സാമ്പത്തികവര്‍ഷ അവസാനത്തിലെ സ്റ്റോക്കെടുപ്പി​െൻറ ഭാഗമായി സപ്ലൈകോ ഒൗട്ട്ലെറ്റുകളില്‍ അരി എത്തിയിട്ടില്ല. സ്റ്റോക്കെടുപ്പ് തീര്‍ന്ന് അരി എത്താന്‍ താമസിക്കുമെന്നാണ് ഡിപ്പോ മാനേജര്‍മാര്‍ നല്‍കുന്ന വിവരം. ഒരു ഭാഗത്ത് പൊതുവിതരണം നിലക്കുകയും മറുഭാഗത്ത് പരിശോധന അടക്കം ഇല്ലാതെവരുന്നതോടെ വിപണിയില്‍ അരി മാഫിയ പിടിമുറുക്കാനുള്ള സാഹചര്യമാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.