യുനിെടക് എം.ഡി.ക്ക് ജാമ്യം അനുവദിക്കണമെങ്കിൽ 750 കോടി നിക്ഷേപിക്കണം–സുപ്രീം കോടതി ന്യൂഡൽഹി: റിയൽ എസ്റ്റേറ്റ് തട്ടിപ്പു കേസിൽ ജയിലിൽ കഴിയുന്ന യുനിെടക് മാനേജിങ് ഡയറക്ടർ സഞ്ജയ് ചന്ദ്രക്ക് ജാമ്യം അനുവദിക്കണമെങ്കിൽ 750 കോടി രൂപ കോടതി രജിസ്ട്രിയിൽ നിക്ഷേപിക്കണമെന്ന് സുപ്രീംകോടതി. ഡിസംബർ അവസാനത്തിനു മുമ്പ് തുക കെട്ടിവെച്ചാൽ മാത്രമേ ജാമ്യം നൽകൂവെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുെട നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. ജയിലിൽ കഴിയുന്ന സഞ്ജയ് ചന്ദ്രക്ക് കമ്പനി ഉദ്യോഗസ്ഥരുമായും അഭിഭാഷകരുമായും പരാതിക്കാരുമായും കൂടിക്കാഴ്ച നടത്താൻ സൗകര്യം ഒരുക്കണമെന്ന് കോടതി നിർദേശിച്ചു. ചില പരാതിക്കാർക്ക് ഫ്ലാറ്റുകൾ കൈവശം കിട്ടാനുണ്ടെന്നും 2000 കോടിയിലേറെ രൂപയാണ് പലർക്കായി തിരിച്ചു നൽകാനുള്ളതെന്നും കേസിലെ അമിക്കസ്ക്യൂറിയായ അഡ്വ. പവാൻ ശ്രീ അഗർവാൾ ബോധിപ്പിച്ചു. 2015ൽ ഗുരുഗ്രാം കേന്ദ്രമായി യൂനിടെകിെൻറ ഭവനപദ്ധതികളിൽ ചേർന്ന 4700 പേർക്ക് പണം നഷ്ടപ്പെട്ടുവെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.