വാടാനപ്പള്ളി: മണൽ കടത്തി ക്കൊണ്ടുപോയ ടിപ്പർ വാടാനപ്പള്ളി പൊലീസ് പിടികൂടി. ടിപ്പർ ഉടമയടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഉടമയും ഡ്രൈവറുമായ തളിക്കുളം ചൂളക്കാട്ടിൽ അൻസിൽ (28), ഗണേശമംഗലം വെമ്പനാട്ട് അനീഷ് (30), തൃത്തല്ലൂർ പുതുപ്പുള്ളി സജിൻ കുമാർ (32), തമ്പാൻ കടവ് ആലുങ്ങൽ വൈഷ്ണവ് (24), ഗണേശ മംഗലം തച്ചയിൽ അനൂപ് (21) എന്നിവരെയാണ് എസ്.ഐ പി. ശ്രീജിത്തിെൻറ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി 12.10 ഓടെ തൃത്തല്ലൂരിൽ വെച്ചാണ് മണൽ സഹിതം ടിപ്പർ പിടികൂടിയത്. പൊക്കാഞ്ചേരി ബീച്ചിൽ കടലോരത്തുള്ള മണലാണ് രാത്രിയുടെ മറവിൽ കടത്തിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. പിടികൊടുക്കാതിരിക്കാൻ മുമ്പിൽ ഒാേട്ടാറിക്ഷയും പോയിരുന്നു. പൊലീസിനെ കണ്ടാൽ ടിപ്പറിൽ ഉണ്ടായിരുന്നവരെ മൊബൈലിൽ അറിയിച്ച് ടിപ്പർ വഴിതിരിച്ച് വിട്ട് രക്ഷപ്പെടുകയെന്നതാണ് പദ്ധതി. എന്നാൽ പൊലീസ് തന്ത്രപൂർവം ടിപ്പർ മണലോടെ പിടികൂടുകയായിരുന്നു. മണൽ കയറ്റിയവരും അറസ്റ്റിലാണ്. പൊതുമുതൽ മോഷ്്ടിച്ചതിനാണ് ഇവർക്കെതിരെ കേസ്. എ.എസ്.ഐ രഘു, സീനിയർ സി.പി.ഒമാരായ റഷീദ്, ഗോപി, ഷൈൻ, പ്രിജോ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.