ലക്ഷങ്ങൾ ചെലവിട്ട നവീകരണം വെള്ളത്തിലായി; പെരുന്തോട് നാശത്തിലേക്ക്

കയ്പമംഗലം: ആറ് മാസം മുമ്പ് ലക്ഷങ്ങൾ ചെലവിട്ട് നവീകരിച്ച പെരുന്തോട് വീണ്ടും പഴയ അവസ്ഥയിലേക്ക്. കുളവാഴയും ചണ്ടിയും നിറഞ്ഞ് ഒഴുക്ക് നിലക്കുന്ന അവസ്ഥയിലേക്കാണ് തോട് നീങ്ങുന്നത്. പെരിഞ്ഞനം, മതിലകം, എസ്.എൻ. പുരം, എടവിലങ്ങ്, എറിയാട് എന്നീ പഞ്ചായത്തുകളിലൂടെയാണ് 14.7 കി.മീ ദൈർഘ്യമുള്ള തോട് ഒഴുകുന്നത്. സംസ്ഥാന ഹരിത മിഷനിൽ ഉൾപ്പെടുത്തിയ പെരുന്തോട് വലിയതോട് സംരക്ഷണ പദ്ധതിയുടെ ഭാഗമായി മതിലകം ബ്ലോക്ക് പഞ്ചായത്തി​െൻറയും, ഇ.ടി. ടൈസൺ എം.എൽ.എയുടെയും നേതൃത്വത്തിൽ കഴിഞ്ഞ ഏപ്രിലിലാണ് ഒന്നാം ഘട്ട പ്രവർത്തനങ്ങൾ നടത്തിയത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മുവ്വായിരത്തോളം തൊഴിലാളികളെ കൊണ്ട് തോട്ടിലെ മാലിന്യം നീക്കം ചെയ്ത് വെട്ടി വൃത്തിയാക്കി. കര ഇടിയാതിരിക്കാൻ ഭിത്തിയിൽ കയർ ഭൂവസ്ത്രം വിരിച്ചു. മന്ത്രിമാരായ കെ.ടി. ജലീൽ, തോമസ് ഐസക്ക് എന്നിവർ സ്ഥലത്തെത്തി സംസ്ഥാനത്തിനുതന്നെ മാതൃകയാണ് ഈ പദ്ധതിയെന്ന് വിലയിരുത്തുകയുണ്ടായി. എന്നാൽ ആറ് മാസം പിന്നിടുമ്പോഴേക്കും തോട് പഴയ സ്ഥിതിയിലേക്ക് നീങ്ങുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.