തൃശൂര്‍: ശക്തന്‍ നഗർ ബസ്സ്റ്റാൻഡിൽ പൊലീസിെനതിരെ ബസുടമയുടെ ആക്രമണം. അന്തിക്കാട് എസ്.ഐ -കെ.എസ്. സനീഷ്, സിവിൽ പൊലീസ് ഓഫിസർ പി.ഒ.- ഫൈസല്‍ എന്നിവരെയാണ് ചാഴൂർ സ്വദേശി ഉമ്മർ ആക്രമിച്ചത്. നാല് മാസം മുമ്പ് കാഞ്ഞാണിയിൽ സിനിമാ തിയറ്ററിന് സമീപം ഉമ്മറിെൻറ കാറിടിച്ച് കാല്‍നടയാത്രക്കാരന് പരിക്കേറ്റിരുന്നു. സമൻസിൽ ഹാജരാകാതിരുന്നതിനാൽ കസ്റ്റഡിയിലെടുക്കാനെത്തിയതായിരുന്നു പൊലീസ്. പൊലീസിനെ കൈയേറ്റം ചെയ്ത് രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പൊലീസ് ഇയാളെ പിടികൂടി. ബലപ്രയോഗത്തിനിടെ കുഴഞ്ഞ് വീണ ഇയാളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.