തൃശൂർ: തൃശൂർ മൃഗശാലയിൽ ജന്തുപീഡനം. പത്തിൽ താഴെ മൃഗങ്ങളെ മാത്രം ഉൾക്കൊള്ളുന്നിടത്താണ് നൂറിലേറെ മാനുകൾ കഴിയുന്നത്. സ്ഥലപരിമിതിമൂലം നൂറോളം മ്ലാവുകളുടെ അവസ്ഥ ദയനീയമാണ്. മൃഗശാലാമാറ്റം നീണ്ടുപോയാൽ തൃശൂർ മൃഗശാലയിലെ മിണ്ടാപ്രാണികളുടെ അവസ്ഥ കഷ്്ടത്തിലാകും. പെറ്റുപെരുകുന്ന മാനുകളും മ്ലാവുകളും സംരക്ഷണം അധികൃതരുടെ ജോലിഭാരം ഇരട്ടിപ്പിക്കുന്നതിനൊപ്പം സംരക്ഷണവും അസാധ്യവുമാക്കുന്നു. 13.5 ഏക്കറിൽ പരിമിതപ്പെട്ടുകിടക്കുന്ന മൃഗശാലയിൽ 500ലേറെ ജീവിവർഗങ്ങളാണുള്ളത്. മൃഗങ്ങൾ പരസ്പരം കൂട്ടിമുട്ടിയും കൊമ്പുരഞ്ഞും ദേഹമാസകലം മുറിവുകളാണ്. ഭക്ഷണം കൊടുക്കുന്നതിന് സൗകര്യമില്ല. പുത്തൂർ മൃഗശാല വേഗത്തിൽ പണിപൂർത്തിയാക്കണമെന്നും മിണ്ടാപ്രാണികളുടെ ദയനീയാവസ്ഥ അധികൃതർ കാണാതെ പോകരുതെന്നും മൃഗസ്നേഹികൾ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലമേറെയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.